ദുബായ്, 24 ഏപ്രിൽ 2024 (WAM) -മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സൈബർ സുരക്ഷാ സമ്മേളനമായ ജിസെക് ഗ്ലോബലിന്റെ 13-ാംമത് പതിപ്പിന് ദുബായിൽ തുടക്കമായി. ഈ വർഷത്തെ സമ്മേളനം ഏപ്രിൽ 23 മുതൽ 25 വരെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. സൈബർ സുരക്ഷ, ആഗോള തലത്തിലെ ഓൺലൈൻ തട്ടിപ്പുകൾ, സ്മാർട്ട് സിറ്റികൾ എന്നീ വിഷയങ്ങൾ ഈ ത്രിദിന സമ്മേളനം എടുത്തുകാണിച്ചു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഒരു പ്രധാന വിഷയമായിരുന്നു, പ്രത്യേകിച്ച് പ്രതിരോധത്തിൻ്റെ പശ്ചാത്തലത്തിൽ.
എഐ ഉപയോഗിച്ചുള്ള സൈബർ ഭീഷണികളിൽ നിന്ന് ഫിലിപ്പീൻസ് അതിൻ്റെ നെറ്റ്‌വർക്കുകളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ചടങ്ങിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് സ്മാർട്ട് സിറ്റികൾക്ക് സൈബർ പരിരക്ഷയും നൽകുന്നത്തിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. സൈബർ തട്ടിപ്പുകൾ വഴി 1 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യം ഓൺലൈൻ തട്ടിപ്പാണ്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാജ വെബ്‌സൈറ്റുകളിലും തെറ്റായ പരസ്യം നൽകിയ ഉൽപ്പന്നങ്ങളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളിൽ ഉൾപ്പെടുന്നതെന്ന് ഗ്ലോബൽ ആൻ്റി സ്‌കാം അലയൻസ് മാനേജിംഗ് ഡയറക്ടർ ജോർഗി എബ്രഹാം വിശദീകരിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാനും അപകടസാധ്യത കൈകാര്യം ചെയ്യാനും സർക്കാരുകളും സംഘടനകളും ശരിയായ മാനസികാവസ്ഥ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സിംഗപ്പൂരിലെ സൈബർ സുരക്ഷാ കമ്മീഷണറും ചീഫ് എക്‌സിക്യൂട്ടീവ് സൈബർ സെക്യൂരിറ്റി ഏജൻസിയുമായ ഡേവിഡ് കോ ഊന്നിപ്പറഞ്ഞു.
അതേസമയം, എഐ സർഗ്ഗാത്മകതയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ഉൾക്കാഴ്ചകൾ നൽകി. തൻ്റെ സെഷനിൽ, തെറ്റായ വിവരങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം, സ്വകാര്യത ലംഘനങ്ങൾ, ഉപകരണങ്ങളുടെ പ്രവേശനക്ഷമത എന്നിവ ഇന്നത്തെ വ്യാപകമായ പ്രശ്‌നങ്ങളായി മുൻ വിയറ്റ്നാമീസ് ഹാക്കർ മിൻ ഹിയു എൻഗോ, എടുത്തു പറഞ്ഞു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്, സൈബർ ആക്രമണങ്ങൾ തടയുന്നതിന്, മെച്ചപ്പെടുത്തിയ സുരക്ഷാ നടപടികൾ, അന്താരാഷ്ട്ര സഹകരണം, പൊതുവിദ്യാഭ്യാസം, അവബോധം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു സെഷനിൽ, കമ്പനികളുടെ ഐടി സംവിധാനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇപ്പോൾ സൂം പോലുള്ള പ്രധാന സ്ഥാപനങ്ങൾക്ക് അവ എങ്ങനെ പരിരക്ഷിക്കാമെന്നതിനെക്കുറിച്ച് അർജൻ്റീനിയൻ മുൻ ഹാക്കർ, സാൻ്റിയാഗോ ലോപ്പസ് സംസാരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ