എഐഎം കോൺഗ്രസ് 2024-ൽ ആഗോള സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് 'ബ്രിക്സ്+ ബിസിനസ് ഫോറം'

അബുദാബി, 9 മേയ്, 2024 (WAM) --2024 എഐഎം കോൺഗ്രസിൻ്റെ പ്രധാന സെഷനായ ബ്രിക്സ്+ ബിസിനസ് ഫോറം, ബ്രിക്സ് അംഗരാജ്യങ്ങളും അവരുടെ പങ്കാളികളും തമ്മിലുള്ള ആഗോള സാമ്പത്തിക ചലനാത്മകതയെയും വ്യാപാര ബന്ധങ്ങളെയും കുറിച്ച് ചർച്ച ചെയ്തു.

അലക്‌സാന്ദ്ര ബർമൻ അധ്യക്ഷയായ ഈ സെഷൻ, ബ്രിക്‌സ് അംഗരാജ്യങ്ങളും അവരുടെ പങ്കാളികളും തമ്മിലുള്ള ആഗോള സാമ്പത്തിക ചലനാത്മകതയും വ്യാപാര ബന്ധങ്ങളും സംബന്ധിച്ച നിർണായക വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയൊരുക്കി.

എഐഎം ഗ്ലോബൽ ഫൗണ്ടേഷൻ്റെ പ്രസിഡൻ്റ് ദാവൂദ് അൽ ഷെസാവി, എഐഎം കോൺഗ്രസിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിലും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും ശക്തമായ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ടാണ് സെഷൻ ആരംഭിച്ചത്.

പങ്കാളിത്തം സുഗമമാക്കുന്നതിൽ എഐഎം കോൺഗ്രസ് പോലുള്ള ഫോറങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുക്കൊണ്ട് ടാറ്റർസ്ഥാൻ്റെ ഉപപ്രധാനമന്ത്രി റോമൻ ഷെയ്ഖുത്ഡിനോവ് മേഖലയുടെ സുസ്ഥിര വളർച്ചാ തന്ത്രം എടുത്തുപറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ വ്യാപാരത്തിനും സഹകരണത്തിനും സാധ്യതകൾ ബ്രിക്‌സ് ബിസിനസ് കൗൺസിൽ ചെയർമാൻ സെർജി കാറ്റിറിൻ, ഊന്നിപ്പറഞ്ഞു. സിലിക്കൺ ഹാർബർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ സ്ഥാപക പങ്കാളിയായ സീൻ ഹെ ആഗോള സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എടുത്തുപറഞ്ഞു. ആഗോളതലത്തിൽ സാങ്കേതിക പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള റഷ്യയുടെ ശ്രമങ്ങളെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ഏജൻസിയിലെ ഇൻ്റർനാഷണൽ റിലേഷൻസ് ഓഫീസ് ഡയറക്ടർ മിഖായേൽ മകരോവ് എടുത്തുപറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നയ ചട്ടക്കൂടുകൾ വിന്യസിക്കേണ്ടതിൻ്റെ പ്രാധാന്യം ഇൻവെസ്റ്റ് ഡർബൻ്റെ സിഇഒ റസ്സൽ കർട്ടിസ് എടുത്തുപറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും, ബ്രിക്‌സ് രാജ്യങ്ങൾക്ക് സഹകരിക്കാനുള്ള സാധ്യതകളും ഇൻവെസ്റ്റ് ഇന്ത്യയുടെ യുജി സുജാത എടുത്തുകാട്ടി. വിദ്യാഭ്യാസ, വികസന സംരംഭങ്ങൾക്ക് ഊന്നൽ നൽകി നിക്ഷേപ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബ്രസീലിൻ്റെ പ്രതിബദ്ധത, ഇൻവെസ്റ്റ് ബ്രസീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻ്റർനാഷണൽ കോഓപ്പറേഷനിലെ ഡോ. ലെറ്റിയ പ്രിസില ഗോമസ്, ഊന്നിപ്പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ