ഏകദേശം 8ലക്ഷം പേർ ഇപ്പോൾ റാഫയിൽ നിന്ന് കുടിയിറക്കപ്പെട്ടു: യുഎൻആർഡബ്ല്യുഎ

ഗാസ, 19 മെയ്, 2024 (WAM) --മെയ് 6 ന് ഇസ്രായേൽ പ്രദേശത്ത് സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഏകദേശം 8ലക്ഷം ആളുകൾ റഫയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായതായി യുഎൻ പലസ്തീൻ അഭയാർത്ഥി ഏജൻസി യുഎൻആർഡബ്ല്യുഎ റിപ്പോർട്ട് ചെയ്തു.

ഗാസയിലെ സാധാരണക്കാർക്ക് കൂടുതൽ സംരക്ഷണം, സുരക്ഷിതമായ മാനുഷിക പ്രവേശനം, വെടിനിർത്തൽ എന്നിവയ്ക്കായി യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസാരിനി ആവശ്യപ്പെട്ടു. സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്ന ഉത്തരവിനെത്തുടർന്ന് ആളുകൾ പ്രധാനമായും ഗാസയിലെയും ഖാൻ യൂനിസിലെയും തകർന്ന കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള മധ്യപ്രദേശങ്ങളിലേക്കാണ് പോയതെന്ന് ലസാരിനി പറഞ്ഞു. ഗാസയിൽ സുരക്ഷിത മേഖലകളൊന്നുമില്ലെന്നും ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

WAM/അമൃത രാധാകൃഷ്ണൻ