ദോഹ, 30 മെയ്, 2024 (WAM) --ജിസിസി സാമ്പത്തിക സഹകരണ സമിതിയുടെ 121-ാമത് യോഗത്തോടനുബന്ധിച്ച് ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനിയും ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും കരാറിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം വർദ്ധിപ്പിക്കുക, നികുതി കാര്യങ്ങളിൽ ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുക, പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കുക, വ്യാപാരം ഉത്തേജിപ്പിക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും ചരക്കുകൾക്കും സേവനങ്ങൾക്കും സമഗ്രമായ സംരക്ഷണം നൽകുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കമ്പനികൾക്കും വ്യക്തികൾക്കും പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ട നികുതിയിൽ നിന്ന് പൂർണ സംരക്ഷണം നൽകുന്നതിനും കരാർ നിർണായക പങ്ക് വഹിക്കും. യുഎഇയുമായി സജീവ സാമ്പത്തിക ബന്ധമുള്ള രാജ്യങ്ങളിലെ അവരുടെ പ്രവർത്തനങ്ങളുടെ നില വ്യക്തമാക്കുന്ന സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് എല്ലാ പങ്കാളികളുമായും വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ യുഎഇ ധനകാര്യ മന്ത്രാലയം താൽപ്പര്യപ്പെടുന്നു.
അന്താരാഷ്‌ട്ര അറബ് ബന്ധങ്ങളുടെ ശൃംഖല വികസിപ്പിക്കുക, സാമ്പത്തിക, നിക്ഷേപ സഹകരണം വർധിപ്പിക്കുക, വാണിജ്യേതര അപകടസാധ്യതകളിൽ നിന്ന് നിക്ഷേപങ്ങളെ സംരക്ഷിക്കുക, ലാഭവും റിട്ടേൺ കൈമാറ്റവും സുഗമമാക്കുക, തർക്കപരിഹാരം നിയന്ത്രിക്കുക എന്നിവയ്ക്കുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഒപ്പിടൽ.
WAM/അമൃത രാധാകൃഷ്ണൻ