പുതിയ ധാരണാപത്രങ്ങളും, കരാറുകളും യുഎഇ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നു: ഇന്തോനേഷ്യൻ മാധ്യമങ്ങൾ

അബുദാബി, 2024 ജൂലൈ 18 (WAM) --കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോ യുഎഇ സന്ദർശിച്ച് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്‌ട്രപതിയുടെ ദ്വദിന സന്ദർശത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങളുടെയും യുഎഇയും ഇന്തോനേഷ്യയും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും പ്രാധാന്യം ഇന്തോനേഷ്യൻ മാധ്യമങ്ങൾ ഏകകണ്ഠമായി റിപ്പോർട്ട് ചെയ്തു.

ഇന്തോനേഷ്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പ്രസക്തമായ റിപ്പോർട്ടുകൾ

ഇന്തോനേഷ്യൻ വാർത്താ ഏജൻസിയായ അന്‍റാര, രാഷ്‌ട്രപതി വിഡോഡോയും യുഎഇ രാഷ്‌ട്രപതിയും തമ്മിലുള്ള സന്ദർശനം, ടൂറിസം, സാമ്പത്തികം, ഊർജം എന്നിവയിലെ ചർച്ചകളും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കലും എടുത്തുകാണിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കരാറുകളെന്നും അഭിപ്രായപ്പെട്ടു.

കാലാവസ്ഥ സഹകരണത്തെക്കുറിച്ചും ശുദ്ധ ഊർജത്തെക്കുറിച്ചും അബുദാബിയിലെ ഖസർ അൽ വതൻ ചർച്ചകളുടെ പ്രാധാന്യവും 500 മെഗാവാട്ട് വരെ ശേഷിയുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സിരാറ്റ ഫ്ലോട്ടിംഗ് സോളാർ പ്ലാൻ്റിലെ യുഎഇ നിക്ഷേപത്തിന് രാഷ്‌ട്രപതി വിഡോഡോയുടെ അഭിനന്ദനവും റിപ്പബ്ലിക്ക ഓൺലൈൻ എടുത്തുപറഞ്ഞു.

ബാലിയിൽ മുഹമ്മദ് ബിൻ സായിദ്-ജോക്കോ വിഡോഡോ ഇൻ്റർനാഷണൽ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനെയും ആണവനിലയം സ്ഥാപിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെയും രാഷ്‌ട്രപതി വിഡോഡോ പ്രശംസിച്ചതും ഇന്തോനേഷ്യൻ മാധ്യമങ്ങളിൽ വാർത്തയായി.

വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്തോനേഷ്യൻ രാഷ്ട്രപതിയും ശൈഖ് നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ച ബാലി പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ ഇന്തോനേഷ്യയുടെ പ്രധാന പങ്കാളികളിൽ ഒരാളെന്ന നിലയിൽ യുഎഇയുടെ സ്ഥാനം സ്ഥിരീകരിച്ച ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസുദിയെ സൈറ്റ് ഉദ്ധരിച്ചു.

യുഎഇ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് രാഷ്‌ട്രപതി വിഡോഡോയ്ക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' ലഭിച്ചത് ബെരിറ്റ സാതു വെബ്‌സൈറ്റിലെ പ്രധാന വാർത്തകളിൽ ഇടം പിടിച്ചു.