അബുദാബി, 2024 ഫെബ്രുവരി 23, (WAM) -- യുഎഇ ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച്, അബുദാബി ആസ്ഥാനമായുള്ള സൊവേറിയൻ നിക്ഷേപക സ്ഥാപനമായ എഡിക്യുവിന്‍റെ നേതൃത്വത്തിലുള്ള ഒരു സ്വകാര്യ കൺസോർഷ്യവും ഈജിപ്ത് സർക്കാരും തമ്മിലുള്ള ഒരു സുപ്രധാന കരാർ ഒപ്പുവെയ്ക്കൽ ചടങ്ങിന് യുഎഇ നിക്ഷേപ മന്ത്രാലയം സാക്ഷ്യം വഹിച്ചു.
ഈജിപ്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ അടയാളപ്പെടുത്തുന്ന കരാറിന് കീഴിൽ, കെയ്‌റോയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തീരപ്രദേശമായ റാസ് എൽ-ഹെക്മയിൽ 35 ബില്യൺ യുഎസ് ഡോളർ എഡിക്യു നിക്ഷേപിക്കും. 24 ബില്യൺ യുഎസ് ഡോളറിന് റാസ് എൽ-ഹെക്മയുടെ വികസന സ്വപ്നം യാതാർത്ഥ്യമാക്കുന്നതിന് പുറമേ, ഈജിപ്ത് മുഴുവനായും പ്രൈം പ്രോജക്ടുകളിൽ നിക്ഷേപിക്കുന്നതിനായി 11 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപങ്ങളും എഡിക്യു നടത്തും.
ഈജിപ്തിൻ്റെ സാമ്പത്തിക-ടൂറിസം വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുന്നതിനായി 170 ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ളതും സാമ്പത്തിക കേന്ദ്രവും ഫ്രീ സോണും ആയി ഈ പ്രദേശത്തെ അതിൻ്റെ ആദ്യ തരത്തിലുള്ള മെഡിറ്ററേനിയൻ ഹോളിഡേ ഡെസ്റ്റിനേഷനായി വികസിപ്പിക്കുക എന്നതാണ് നിക്ഷേപ ലക്ഷ്യം.
റാസ് എൽ-ഹെക്മ വികസനത്തിൽ 35 ശതമാനം ഓഹരി ഈജിപ്ഷ്യൻ സർക്കാർ നിലനിർത്തും.
“ഈ കരാറിലൂടെ, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. പരസ്പര ബഹുമാനവും വിശ്വാസവും അടിവരയിടുന്ന ഈ നിക്ഷേപം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സമൃദ്ധമായ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിൽ ഈജിപ്ത് സർക്കാരിനെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഒരു വലിയ തോതിലുള്ള ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് എന്ന നിലയിൽ, ആസൂത്രിതമായ റാസ് എൽ-ഹെക്മ വികസനം ഒന്നിലധികം മേഖലകളിൽ വ്യാപകമായ സ്വാധീനം വളർത്തും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ഉത്തേജകമാകും, കൂടാതെ വരും വർഷങ്ങളിൽ ഗണ്യമായ അധിക വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കും." നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസുവൈദി പറഞ്ഞു.